Sunday, July 11, 2010

മനസ്വി

ചോര്‍ന്നോലിക്കും കുടിളിനുള്ളില്‍
മരവിച്ചിറങ്ങുംനീര്‍ച്ചാലുകള്‍
ആടിയുലയുന്നമുടിയും
ആര്‍ത്തനാദം അലിയുന്ന കാതും
വിടപിതന്‍ ചടുലതയോ
വിറയാര്‍ന്ന കാനനപത്രമോ
ഒരുപട്പറവതന്‍ നെടുവീര്‍പ്പോ
ഒരു കാനന നരിതന്‍
നേര്‍ത്ത ഗര്‍ജനമോ?
അവന്‍റെനേര്‍ത്തകരങ്ങളില്‍
ഞാനിന്നെഅറിയുന്നു
എങ്കിലും നീ
തോല്‍വിതന്‍തോഴനോ
കണ്ണീരിന്‍കുഞ്ഞരുവിയോ
വെറും ദുര്‍ബലം
കരുത്താര്‍ന്നകരങ്ങളില്‍
കാണാതിരുന്നില്ലനിന്നെഞാന്‍
ഒരുനഗ്നനാംകാനനവാസിയല്ല നീ
കരുത്തിന്‍കാവല്‍ക്കാര്‍
പണിയാന്‍ ഒന്നുമില്ല എങ്കിലും
തകര്‍ക്കാന്‍ ഏറെയുണ്ട്
ചന്ജലംനിശ്ചലംആയവ
ഒരു ധൂമ കൂണായികണ്ടതും
വിസ്മ്രിതിതന്‍നനുത്തവടുക്കള്‍
അറിവിന്‍ ശ്രിത്തില്‍ എങ്കിലും
വിവേകംഅറിയാത്തോര്‍
എങ്കിലും നീ
ചുടുചോരതന്‍ ഗന്ധമോ
അല്പയുസാംനീര്കുമിലയോ
വ്യര്‍ഥം തന്‍വേദന
വിധിയെന്ന് പഴിക്കാതോര്‍-
ക്കിടയില്‍കണ്ടുനിന്നെഞാന്‍
സ്നേഹത്തിന്‍മുള്‍മുനയിലും
നിന്നെയറിയാതെ വയ്യല്ലോ
എങ്കിലും ഞാന്‍ ഒരരുപി
മനസ്സെന്നുവിളിപ്പു മനുജര്‍
വനജ്യോത്സ്നപോല്‍
ശുഭ്രംഎങ്കിലും
ചതച്ചരപ്പു ചിലര്‍ മൂടര്‍!
എന്നെഅറിയുന്ന നീ
നിന്നീരിയുന്നു
മഹത്താംഅറിവ്
മറകണ്ടാത്തഅറിവ്


No comments:

Post a Comment